Posts

ജാനകിയുടെ വാല്

Image
'ജാനകി വാസുദേവൻ...' ഒരു പുസ്തകം ഒക്കെ എഴുതിയാൽ കവറിൽ  നിറഞ്ഞങ്ങു നിൽക്കും... പുരാണം പിഴിഞ്ഞു നിലത്തു വീഴുന്ന പേരുകൾ പെറുക്കി എടുത്ത് മക്കളുടെ ചെവിയിൽ വിളിക്കുന്ന എല്ലാ അച്ഛന്മാരെയും പോലെ വാസുദേവനും സീതയുടെ ദുർവിധി മറന്നു കൊണ്ട് മകൾക്ക് ജാനകി എന്ന്‌ പേരു വച്ചു... മകളുടെ പേരിന് പുറകിൽ സ്ഥാനം കിട്ടാത്തത് ജാനകിയുടെ അമ്മ ലീലാമ്മക്ക് തെല്ലും പ്രശ്നം ആയിരുന്നില്ല, ഫെമിനിസം കണ്ടു പിടിച്ചിട്ടില്ലാത്ത ആ കാലത്ത്.... സ്കൂളിൽ ചേർക്കാൻ നേരം ഗോപാലൻ മാഷ് തിരക്കി... "നല്ലൊരു വാലങ്ങു ചേർക്കട്ടെ മേനോനേ..?? ജാനകി മേനോൻ... ഹാ... അന്തസ്സ്....!!" "വേണ്ട... ന്റെ പേരു മതി... അത്രക്ക് അന്തസ്സോക്കെ മതി..." ശ്രീ നാരായണ ഗുരു ചുവരിൽ ഇരുന്ന് ചിരിച്ചു... "വാസൂന്റെ മോളേ..." കളിയാക്കി ആണ് ചില വികൃതി കുട്ടികൾ വിളിച്ചതെങ്കിലും... "അതേടാ ഞാൻ വാസൂന്റെ മോളാ... എന്തിന്റെ സൂക്കേടാ നിനക്കൊക്കെ..." എന്ന് അഭിമാനത്തോടെ ചോദിച്ചു പോന്നു ജാനകി വാസുദേവൻ.... ഡിഗ്രിക്ക് റാങ്ക് വാങ്ങി ജാനകി യുടെ പടവും പേരും പത്രത്തിൽ വന്നപ്പോൾ വാസ...

ആക്റ്റ് നമ്പർ 43 ഓഫ് 2005

Image
"മിസ്റ്റർ റാം, താങ്കൾ ഈ കഴിഞ്ഞ ഓഗസ്റ്റ് 15-ാം തിയതി ഈ നിൽക്കുന്ന ജൂലിയെ, ടീവിയുടെ റിമോട്ട് കൊണ്ട് തലാഖ് , സോറി, തലക്ക് അടിച്ചു എന്നാണ് ഞങ്ങൾക്ക് കിട്ടിയ പരാതി…" "അത്… സത്യമാണ്… പക്ഷെ…."  "അപ്പോൾ കുറ്റം താങ്കൾ സമ്മതിക്കുന്നു…. അല്ലേ…??"  "അവൾ അതിന് മുൻപ്‌ എന്നെ സോഫയിൽ നിന്നും ചവിട്ടി താഴെ ഇട്ടിരുന്നു… എന്റെ കൈയിൽ ഇരുന്ന ചായ ദേഹത്തുവീണ് എനിക്ക് പൊള്ളലും ഏറ്റിരുന്നു…." "ഞങ്ങൾക്ക് അറിയേണ്ടത് ഇത്ര മാത്രം… നിങ്ങൾ ജൂലിയെ ദേഹോപദ്രവം എൽപ്പിച്ചോ ഇല്ലയോ….!!"  "അതിനുള്ള കാരണവും ഞാൻ പറഞ്ഞല്ലോ…."  "ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത്… തെറ്റാണെന്ന് അറിയില്ലേ മിസ്റ്റർ റാം… ഇറ്റ്സ് എ ക്ലിയർ കേസ് ഓഫ് ഡൊമസ്റ്റിക്ക് വയലൻസ്…. ആക്റ്റ് നമ്പർ 43 ഓഫ് 2005…"  "അപ്പോൾ ഇവൾ എന്നെ ചവിട്ടിയതോ…??"  "മിസ്റ്റർ റാം… നാണമില്ലേ കൊച്ചു കുട്ടികളെ പോലെ ചവിട്ടി, നുള്ളി… ആക്റ്റ് ലൈക് എ മെച്യുർ പേഴ്‌സൺ…" "ഇത് കോടതി ഒന്നുമല്ലല്ലോ… വനിത കമ്മീഷൻ അല്ലെ…!!"  "ഓക്കേ… മിസ്റ്റർ റാം… ഇനി നിങ്ങളോടൊന്നും സംസാരിക്കാനി...

മൂലം പിറന്ന മങ്ക...!!

Image
29 വയസ്സിന് വിവാഹ കമ്പോളത്തിൽ വലിയൊരു സ്ഥാനമുണ്ട്… 30 കഴിഞ്ഞവരും ഓൺലൈൻ ഷോപ്പിങ് സൈറ്റിലെ വിലയെന്നപോലെ 29 വയസ്സിൽ തന്നെ കടിച്ചുതൂങ്ങി കിടക്കുക പതിവാണ്… അങ്ങനെ പലവട്ടം 29ആം പിറന്നാൾ ആഘോഷിച്ച ഒരുപാട് പേരുണ്ട് ഇവിടെ…  ഇത് ഇന്ത്യ ആണ്… അന്ധവിശ്വാസങ്ങളുടെ സ്വന്തം നാട്… പറഞ്ഞു വരുന്നത് വിവാഹത്തിന്റെ കാര്യമാണേ… 30 കഴിഞ്ഞ ചെക്കന്മാരെ ഇവിടെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്... 25 കഴിഞ്ഞ പെൺകുട്ടികളേയും…  ഇനി പ്രായം പോട്ടെ… എനിക്കിപ്പോൾ 29 ആയതല്ലേ ഉള്ളു… ഒരു വർഷത്തിനുള്ളിൽ ഇത്രയും വലിയ രാജ്യത്ത് നല്ലൊരു പെണ്ണിനെ കണ്ടുപിടിക്കാനാണോ  പാട്…  അവിടെയാണ് പ്രശ്‌നം… അച്ഛന് നല്ലത് അമ്മക്ക് മോശം… അമ്മക്ക് നല്ലത് അമ്മായിക്ക് മോശം… അമ്മായിക്ക് നല്ലത് അപ്പുറത്തെ വീട്ടിലെ ആമിനത്താക്ക് മോശം… പറഞ്ഞു വരുമ്പോ ഇവർക്കൊക്കെ നല്ലത് കണ്ടുപിടിക്കാൻ ഈ വിസ്തീർണ്ണം ഉള്ള രാജ്യം മതിയാവില്ല…  നാനാത്വത്തിൽ ഏകത്വം എന്നൊരു പുളുവടി നടത്തി ഞെളിഞ്ഞു നിൽക്കുന്ന നാടാണ് നമ്മുടേത്… പക്ഷെ ആ ഏകത്വം വിവാഹക്കാര്യത്തിൽ… ങേ ഹേ…!! "നാൻസി നല്ല കുട്ടിയല്ലേ അമ്മേ… ??"  "ദേ കണ്ട നസ്രാണികളെ വീട്ടിൽ കേറ്റി...

ഗോവിന്ദന്‍ എന്താ മരിക്കാത്തെ...??

Image
     കാലപുരിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു... പ്രശ്നം ഗുരുതരം തന്നെ... കാലന്‍ ചിന്താമഗ്നനായി... മറ്റു മതങ്ങളില്‍ ഒന്നും കേട്ട്കേള്‍വി പോലും ഇല്ലാത്ത കാര്യം... അതും മരണത്തിന് സ്പെഷ്യല്‍ ദൈവം ഉള്ള ഈ മതത്തില്‍... ജോലി ശരിക്ക് ചെയ്യുന്നില്ലാന്ന്‍ പറയില്ലേ 33x10 7 ദൈവകുല അന്തേവാസികള്‍... സംഗതി ലളിതം ഗോവിന്ദന്‍ എന്നൊരു എംഎ എല്ലെല്‍ബീക്കാരന്‍ മരിക്കേണ്ട സമയം കഴിഞ്ഞിട്ട് രണ്ടുരാത്രി ഇരുട്ടിവെളുത്തു... പക്ഷെ കക്ഷി ഇപ്പോഴും കൃത്യം ആയിരത്തിമുന്നൂറ്റിയിരുപത്തിമൂന്ന് കിലോമീറ്റർ താഴെ നാണപ്പന്‍റെ ചായക്കടയിൽ ഇരുന്ന് മാതൃഭൂമി വായിക്കുകയാണ്...        ചിത്രഗുപ്തൻ രാവിലെതൊട്ട് കണക്ക്പുസ്തകവും തുറന്ന് വച്ച് ഇൻവേഴ്‌സ് ട്രിഗൊണോമെട്രി വരെ പരീക്ഷിച്ചിട്ടും ഗോവിന്ദന്‍റെ കണക്ക് അങ്ങോട്ട് ശരിയാവുന്നില്ല... കൊല്ലവർഷം 1171 ജൂൺ 20 ന് പത്തേ ഇരുപത്തി മൂന്നിന് ജനിച്ച ഗോവിന്ദൻ ഈ കഴിഞ്ഞ ആഗസ്റ്റ് 1 ന് കാലാപുരിയിൽ എത്തിച്ചേരേണ്ടതാണ്... കൃത്യമായി പറഞ്ഞാൽ രണ്ടീസം മുൻപ്...            ...

മുഖങ്ങൾ...!!

Image
“ഇത്രയും സുന്ദരിയായ ഒരുത്തിയെ ഞാന്‍ ഇതിനുമുന്‍പ് ഭോഗിചിട്ടില്ല....” അയാള്‍ എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് തുടര്‍ന്നു. “നിന്‍റെ കണ്ണുകള്‍ക്ക് വല്ലാത്തൊരു വശീകരണശേഷി ഉണ്ട്....” അയാളെ ദേഹത്തുനിന്ന് നീക്കി ഞാന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. അയാള്‍ അപ്പോള്‍ ബോട്ടിലിലെ ശേഷിച്ച മദ്യവും വായിലാക്കാനുള്ള ശ്രമത്തിലായിരുന്നു. “എന്താടീ നിന്‍റെ പേര്...??” ഒരു പുഞ്ചിരിയിലോതുങ്ങി എന്‍റെ മറുപടി. “അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.... അല്ലേ....??” ഞാന്‍ മെല്ലെ എഴുന്നേറ്റ് തറയില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന എന്‍റെ തന്നെ വസ്ത്രങ്ങള്‍ എടുക്കാന്‍ തുനിഞ്ഞു. “വേണ്ടാ... വസ്ത്രങ്ങളുടെ മറവില്‍ ഈ സൗന്ദര്യം മങ്ങിപ്പോകും....” അയാള്‍ കാമാതുരമായ ഒരു ചിരി ചിരിച്ചു. ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിലെല്ലാം ചുട്ടുപൊള്ളുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജില്‍ കാര്യമായി ഒന്നും തിന്നാന്‍ കണ്ടില്ല. തിരച്ചിലിനൊടുവില്‍ ഒരു ആപ്പിള്‍, കുറച്ച് ജാം, പകുതി പാക്കറ്റ് ബ്രെഡ്‌ എന്നിവ കിട്ടി. ബ്രെഡില്‍ ജാം തേച്ച് ആപ്പിളുമായി ഞാന്‍ ബെഡ്ഡിനടുത്തേക്ക് ...

പൈനാപ്പിള്‍ സന്ദേശങ്ങള്‍...!!

Image
അമ്മയൊന്നു ചിരിക്കുക മാത്രം ചെയ്തു. അനിയന്‍ എന്‍റെ മുഖത്തേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി. “നിന്‍റെ ചേട്ടനോട് ചോദിക്ക്, അവനാവുമ്പോ കൃത്യമായി മറുപടി കിട്ടും...” “ദെ... അമ്മേ...” എനിക്ക് കലിയിളകി. “അവന്‍റെ ദേഷ്യം കണ്ടോ... അവള് പോയതിന് എന്നോട് തട്ടിക്കേറീട്ട് കാര്യമെന്താടാ... അവളുടെ ഉണ്ടക്കണ്ണും വലിയ തലയും കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ഇങ്ങനാവും ഒടുക്കമെന്ന്...??” “അത് ഞാനും കേട്ടതാ...” അനിയന്‍റെ വക്കാലത്ത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവച്ച് പുരികം കൂര്‍പ്പിച്ചു. “ഈ കുട്ടിക്ക് ഉണ്ടക്കണ്ണില്ല അമ്മേ.... ചെറിയ തലയും ആണ്... ഒരു കൈ നോക്കട്ടേ...??” അനിയന്‍ ചോദിച്ചു. “ഞാന്‍ പറഞ്ഞില്ലേ നിന്‍റെ ചേട്ടനോട് ചോദിക്കാന്‍...” “നിനക്ക് വേറെ പണിയൊന്നും ഇല്ലേ ചെക്കാ... മര്യാദക്ക് പഠിക്കാന്‍ നോക്കാണ്ട്... അതെങ്ങനാ അമ്മയല്ലേ സപ്പോര്‍ട്ട്...” എന്‍റെ മൂക്കിന്‍റെ അറ്റം ചുവന്നു. “ചേട്ടനാ പെണ്ണിനോടുള്ള ദേഷ്യാ അമ്മേ...” “ആ... ദേഷ്യം തന്നാ... ഒറ്റ ഒരുത്തീം ശരിയല്ല...” “ദേ ചെക്കാ... എന്‍റെ വായിലിരിക്കണത് കേക്കണ്ടാ നീ... നല്ല നാല് വര്‍ത്താനം അവളുടെ മുഖത്ത് നോക്കി പ...

തമോവേദം : നിരൂപണം

Image
എല്ലാ മനുഷ്യരിലും നന്മയുണ്ട്, എന്ന് പറയുന്നത് ശെരി,  എല്ലാ മനുഷ്യരിലും തിന്മയുണ്ട് എന്ന് പറയുന്നത് മറ്റൊരു ശെരി, എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട് എന്ന് പറയുന്നതും ശെരിതന്നെ. ഈ നന്മ തിന്മകളില് തിന്മമാത്രം ഒരാള് തിരഞ്ഞെടുത്താല് എന്താകും അവസ്ഥ? അത്യുന്നതങ്ങളില് ദൈവം കണ്ണടയ്ക്കുമ്പോള് തമോഗര്ത്തങ്ങളില് ഇരുളിന്റെ ചക്രവര്ത്തിമാര് പല്ലിളിക്കുന്നു. തമോവേദം!, പേര് സൂചിപ്പിക്കുന്നതുപോലെ ഇരുളിന്റെ വേദം. വിശ്വനാഥന് എന്ന യുവാവിന്റെ കഥയിലൂടെയാണ് നോവല് കഥപറയുന്നത്. ദൈവത്തെ ആരാധിക്കുന്നതിനു പകരം ചെകുത്താനെ ആരാധിക്കുവാന് സാധിക്കുമോ? അതൊരു ചോദ്യമാണ്. സഹസ്രാബ്ദങ്ങള് ആയുള്ള മനുഷ്യന്റെ ഈ ചോദ്യത്തെയും അന്വേക്ഷണത്തെയും ആസ്പദമാക്കിയുള്ള ഒരു കഥയാണ് ശ്രീ.രാജീവ് ശിവശങ്കറിന്റെ തമോവേദം എന്ന നോവല്. മരണസമയത്ത് ഒരാള് തന്റെ ജനനം മുതല് അവസാനം വരെ വെള്ളിതിരയിലെന്നപോലെ കാണും എന്ന് ഇടയ്ക്കെവിടെയോ സൂചിപ്പിക്കുന്ന ഗ്രന്ഥകാരന് വിശ്വനാഥന്റെ ജനനം മുതല് മരണാസനമായ അവസ്ഥവരെ ഒരേസമയം കാവ്യാത്മകവും ഭീകരവുമായ രീതിയില് ആവിഷ്ക്കരിക്കുന്നു. വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്വ്വവും ഇഴചേര്ന്ന ഒ...